Friday, February 6, 2009

എന്റെ അമ്മ

എന്റെ അമ്മ
പ്രാതകാലത്തൊരുണര്‍ത്തുപാട്ടായ്
രാത്രികാലങ്ങളില്‍ താരാട്ടായി
എന്നന്തരംഗത്തില്‍ ജീവിതപാഠങ്ങള്‍
ചൊല്ലിപ്പഠിപ്പിച്ചതമ്മയല്ലോ?

കണ്ണീര്‍ തുടയ്ക്കുവാനെത്തുമമ്മ
എന്‍ മുറിവില്‍ മരുന്നേകുമമ്മ
ആദ്യമടിവസ്ത്രം രക്തം പുരണ്ടപ്പോള്‍
ആശ്വാസമായതുമമ്മതന്നെ.

ഒട്ടു കഥകള്‍ വായിച്ചു രസിക്കുവാന്‍
ചെറ്റുമീണത്തില്‍ കവിതകള് ‍ചൊല്ലുവാന്‍
പാഠം പഠിക്കാന്‍, കണക്കുകള്‍ ചെയ്യാന്‍,
പ്രോത്ഹിപ്പിച്ചതുമമ്മതന്നെ.

നല്ല കളിക്കൂട്ടുകാരിയായ്, ചേച്ചിയായ്,
നിന്നുവല്ലോ മാര്‍ഗദര്‍ശിയായെന്നും
ആ സാമീപ്യത്തിന്‍ ഭാഗ്യമേറെയ്നി-
യ്ക്കാസ്വദിച്ചീടുവാനായില്ല, കഷ്ടം!

ആ ദുഃഖമുള്ളിലൊതുക്കി, മനസ്സി-
ലോര്‍മ്മ നിധിയായി കാത്തുകൊണ്ടും
അമ്മ തന്‍ കാല്‍ക്കല്‍ നമിക്കുന്നു ഞാന്‍
എന്നുമനുഗ്രഹമേകിടണേ

No comments:

Post a Comment