Tuesday, August 11, 2009

ഓണം

എനിക്കുമുണ്ട് ഓണത്തെക്കുറിച്ച് കുറെ നല്ല ഓര്‍മ്മകള്‍ . അച്ചുസ്‌ പറഞ്ഞ പോലെ ഉപ്പേരി നാലായി വറുത്തത് നാലഞ്ചു ദിവസങ്ങള്‍ മുന്‍പ് തന്നെ വറുക്കും. അച്ഛനാണ് അതിന്റെ ഉത്തരവാദിത്വം. വറുത്തു കഴിഞ്ഞാല്‍ ബിസ്ക‌ിറ്റ് ടിന്നിലാക്കി മച്ചില്‍ കൊണ്ട് പോയി വെക്കും. പിന്നെ അമ്മ കാണാതെ കട്ടെടുത്തു തിന്നല്‍ ആണ് വേറെ ഒരു പരിപാടി.

പൂക്കളം ഇടുന്നത് മത്സര ബുദ്ധിയോടെ ആണ്. അടുത്തവീടിലെ കൂട്ടുകാരെക്കാള്‍ നല്ല പൂക്കളം ആയിരിക്കണം എന്ന വാശി. ഓണത്തിന്ടെ അന്ന് ഉച്ചയൂണു കഴിഞ്ഞാല്‍ കൈകൊട്ടികളി ഉണ്ടായിരിക്കും. ചുറ്റുമുള്ളവ ശ്ത്രീകലെല്ലാവരും കൂടി കുറെ പേരുണ്ടാവും, പിന്നെ വൈകുന്നേരം വരെ പാട്ടും കളിയും തന്നെ. അതൊക്കെ ഒരു കാലം.

ഇപ്പോള്‍ ഡെല്‍ഹിയിലെ ഗായത്രി എന്ന കൂടായ്മയുടെ ഓണാഘോഷം തന്നെ അതി മധുരം.

Saturday, August 1, 2009

എന്‍റെ കണ്ണനോട്

കാളിന്ദി തീരത്തൊരോടക്കുഴലൂതി-
യോളങ്ങളില്‍പ്പുളകങ്ങള്‍ ചാര്ത്തി
കള്ളച്ചിരിതൂകി നില്ക്കുന്നകണ്ണനെ-
ന്നുള്ളിന്റെയുള്ളില്ക്കുളിര്മ്മയായി.

ഗോപികമാരുടെ ഹൃദയത്തുടിപ്പായി
ഗോപന്മാര്‍ തന്‍ കളിത്തോഴനായി
ഗോവര്‍ധന ഗിരി കയ്യിനാല്‍ പൊന്തിച്ചു
ഗോകുലത്തെ കാത്ത ബാലനായി,

മണ്‍ തിന്ന വായ വലുതായ്‌ തുറന്നിട്ടു
മന്നിടം കാണിച്ച പൊന്മകനായ്
മണ്‍കലം തന്നിലെ വെണ്ണ കട്ടുണ്ടിട്ടു
മങ്കമനം കവര്‍ന്നാരോമലായ്,

രാധ തന്‍ കൃഷ്ണനായ്‌, രാഗാനുലോലനായ്,
രാത്രിഞ്ചരന്മാര്‍ തന്‍ മര്ദ്ദകനായ്
രാമന്റെയനുജനായ്‌ രാജീവലോചനന്‍
രാജാധിരാജനായ്‌ വാണ തീരെ...

കാളിയനെ കൊന്നു കാളിന്ദി നദിയിലെ
കാളകൂട വിഷം നശിപ്പിച്ചു നീ.
കണ്ണിന്‍റെ കൃഷ്ണമണി പോലെ കാത്തു നീ
കല്ലും മരങ്ങള്‍ മൃഗങ്ങളെയും.

മധുരയില്‍ മാതുലനോടെതിരേറ്റിട്ടു
മാതാപിതാക്കളെ മുക്തരാക്കി
മണ്ണിനും വിണ്ണിനും അഭിമാനഭാജനം
മാതായശോദതന്‍ കണ്ണിലുണ്ണി.

എന്‍റെ മനസ്സിന്‍റെ കണ്ണാടിയിലുണ്ട്
എണ്ണക്കറുപ്പാര്‍ന്നാ ചാരുരൂപം
എങ്കിലും കണ്ണാ നീയൊന്നു വന്നീടുമോ
എന്‍ കിനാവില്‍ രാഗ വേണുവൂതി?