Thursday, February 5, 2009

ഇനി ഞാനുറങ്ങട്ടെ.

2001 ജനുവരിയിലാണ് ഗുജറാത്തില്‍ ഭൂമി കുലുക്കം ഉണ്ടായതു. അന്ന് republic ദിന ആഘോഷത്തിനു പോയ സ്കൂള്‍ കുട്ടികളും മരിച്ചിരുന്നു. ആ ഓര്‍മയില്‍ അന്ന് എഴുതിയ കവിതയാണ് . നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.


ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഭാരിച്ച ഭാണ്ട്ടതിനെ പുണര്‍ന്നും തഴുകിയും
ഊളിയിട്ടിരങ്ങിടാം സുഖ നിദ്രയാം കയ-
മൊന്നതിലെക്കു ചിന്തയോട്ടുമിലാതിന്നു.
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍.
ഗെഹമൊന്നിതില് ഞാനിന്നെകയായ് വാണീടുന്നു
ഊട്ടുവാനുറക്കുവാനാരുമില്ലലോ ചാരെ

നാളൊന്നു കഴിഞ്ഞില്ല ഞാനെന്റെ സല്പുത്രനെ
ലാളിച്ചും ശാസിച്ചിട്ടും വളര്‍ത്തിയതാണല്ലോ
ഒരു വ്യാഴവട്ടം മുന്പെന്‍ പ്രിയന്‍ വിട ചൊല്ലി
മറഞ്ഞാനുപെക്ഷിചിട്ടെന്നെയും മകനെയും
സ്വര്‍ഗത്തില്‍ വസിച്ചീടും ജഗദിശ്വരനിത്ര
സംപ്രീതി അവനോടു തോന്നുവാനറിഞ്ഞില്ല
ഭൂമിയില്‍ ഞാനുമൊന്നാം പിറന്നാളാഘോഷിച്ച
എന്നോമല്‍ കുട്ടനുമന്നേകരായ്! വിധിയിതോ?

എന്നിട്ടും തളര്‍ന്നില്ല, മരവിച്ചില്ല കൈകള്‍
വളര്‍ത്തി എന്‍ കുട്ടനെ കണ്ണുനീരൊഴുക്കാതെ
ഇന്നിപ്പോള്‍ അവനുണ്ടു ഓണങ്ങള്‍ പത്തും മൂന്നും പിരിഞ്ഞതില്ലയെന്നെ ഒരുനാളിതിരുവരെ

ഇന്നലെ ഇന്ത്യ തന്റെ റിപബ്ലിക്‌ ദിനത്തിങ്കല്‍
സ്കൂളാഷോഷങ്ങളില്‍ പന്കെടുക്കുവാനായി
പോയതാണല്ലോ കുട്ടന്‍ ഏഴര വെളുപ്പിനെ
മനസ്സു നിറയവേ കണ്ടതുപോലുമില്ല

പിന്നെയെപ്പോഴോ ഒരു മുപ്പതു മാത്ര നേരം
നമ്മുടെ ഭൂമിയൊന്നു കുലുങ്ങി ചെറുങ്ങനെ
ചിന്തിക്കുവാനുമൊന്നും മനസ്സിലാക്കുവാനും
ഇടയേ ലഭിച്ചില്ല, തീര്‍ന്നെല്ലാമതിന്‍ മുന്‍പെ

എന്റെ വീടിനേറ്റില്ല പോറലൊന്നുപോല്‍
തകര്‍ന്നതേറെ വീടും ഏറെ ജീവിതങ്ങളും
എണ്ണുവാനാവാത്തത്ര മാതാപിതാക്കന്മാരും
ബാലികാ ബാലന്മാരും പരലോകത്തെ പൂകി ഉണ്ണിക്കുട്ടനുമതിലൊരുവനായിപ്പോയി
മിണ്ടാതെ പറയാതെ എന്നെ വിട്ടവന്‍ പോയി

എത്രയെത്ര സ്വപ്‌നങ്ങള്‍ നെയ്തതാണെന്‍ മാനസ
തറിയില്‍ നിറമുള്ള ഊട് പാവുകളോടെ
കുട്ടന്റെ ജീവനറ്റ ദേഹത്തെ വീക്ഷിച്ചപ്പോള്‍
തകര്‍ന്നു പോയതെന്റെ സ്വപ്നവും ഹൃദയവും
വറ്റിപ്പോയ് കണ്ണീര്‍ ധാര, ഉണങ്ങിപ്പോയി കണ്‍കള്‍
മനസ്സു കരിങ്കല്ലായ് മാറ്റും ഞാനിന്നെങ്ങനെ

സന്ധ്യകളിരുട്ടായി മാറുന്ന വേളയിങ്കല്‍്
കളിച്ചു തളര്‍ന്നിട്ടു മടങ്ങില്ലെന്‍ കണ്മണി
വിശപ്പോടെന്‍ കയ്യിലെ ഉരുളയുണ്ണുകില്ല
താരാട്ടുപാട്ടും കേട്ടിട്ടരികത്തുറങ്ങില്ല

കാത്തിരിക്കുന്നതാരെയീ കാളരാത്രിയില്‍ ഞാന്‍ വിളക്കുമണച്ചിട്ടങ്ങുറങ്ങാന്‍ കിടക്കാലോ
ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഖജനാവിനെ പുണര്‍ന്നുറങ്ങാം നിശ്ചിന്തയായ്
എന്നാലുമായീടുമോ എനിക്കിന്നുറങ്ങുവാന്‍
കണ്മുന്‍പില്‍ കാണുന്നതെന്‍ കുട്ടന്റെ രൂപം മാത്രം
വെളിയിലെത്ര പൈതങ്ങള്‍ അമ്മയില്ലാതെയുണ്ട്
എത്ര മാതാവിന്‍ മക്കളിന്നലെ മരിച്ചുപോയ്‌
ആ പിഞ്ചു പൈതങ്ങള്‍ക്ക് പാലൂട്ടിടുവാന്‍ പിന്നെ
ആ മാതാപിതാക്കള്‍ തന്‍ കണ്ണുനീര്‍ തുടക്കുവാന്‍
എന്റെ കൈകാലുകള്‍ക്കു ശക്തിയുള്ളിടത്തോളം
എങ്ങിനെ സാദ്ധ്യമാകുമെനിക്കിന്നുറങ്ങുവാന്‍

നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി
വിളിച്ചിടുന്നു ലോകം എന്‍ കാര്യ ക്ഷമതയെ
ലോകദുഃഖത്തിന്‍ മുന്പിലെന്‍ ദുഃഖമെത്ര തുഛം
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍
കാത്തിരിക്കുന്നു ലോകം എന്നുടെ സഹായത്തെ
തുറക്കാം കതകുകള്‍ വീടിന്റെ മനസ്സിന്റെ
അമ്മമാരുടെ കണ്ണീര്‍ തുടക്കാന്‍ വരുന്നു ഞാന്‍
ഉണ്ണികളെയൂട്ടുവാനുറക്കാന്‍ വരുന്നു ഞാന്‍
ഉറങ്ങാമെനിക്കിന്നു ചിന്തയൊന്നുമില്ലാതെ
എങ്കിലുമുറങ്ങുവാനെനിക്കാകുന്നില്ലലോ
കുട്ടന്റെ കൂട്ടുകാരും അവര്‍ തന്നമ്മമാരും
കരയുന്നിടത്തോളം ഉറങ്ങുതെങ്ങനെ
നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു
കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി

ഹേമ

1 comment: